Tuesday, August 30, 2011

ഇതും ഒരു ഓണ വിശേഷം


ഇതും ഒരു ഓണ വിശേഷം

“ന്റെ ഉണ്ണി  ഞങ്ങടോക്കെ  ഓണക്കാലത്ത്  എല്ലാ  മുറ്റത്തും  ഓണപ്പൂക്കളം  ഉണ്ടാവും. ഇന്നത്തെ  പോലെ  മദിരാശിന്നും കോയമ്പത്തൂരിന്നും  കൊണ്ടുവരുന്ന  വാടിയ  ജമന്തിപൂവല്ല പൂക്കളത്തിലുണ്ടാവ്വ്വ . തുമ്പേം  മുക്കുറ്റിം  വരിം  ഒക്കെ  ആർന്നു. ഞാനും അയൽ‌പക്കത്തെ  കുട്ട്യോളും  ഒക്കെയാർന്നു  നാട്  ചുറ്റ്വാ. ഓണപ്പൊട്ടൻ പിന്നാലെ  പായുമ്പൊ  ഞങ്ങളൊക്കെ  പേടിച്ചൊട്വാർന്നു. ഈ ഓണപൊട്ടനുണ്ടല്ലൊ  വീട്ടീ  വന്ന
എപ്പോഴും  ഒരു  ഗൌരവം  ഒന്നും  മിണ്ടില്ല്യാന്നേ . അതാ  ഞങ്ങക്കൊക്കെ  പേടി . പിന്നെ  ഓണകളികളും  ഓണപ്പാട്ടക്കെയായി ഒരു  മേളം  തന്നെ . ഇന്നെന്താ , ഓണത്തിന് ആൾക്കാരൊക്കെ ടീവീടെ മുമ്പിലല്ലേ?  ഇന്നത്തെ  പൊലെ  ഹോട്ടലീന്നു   കൊണ്ടുവരുന്ന തലേന്നത്തെ  ചോറല്ല  അന്ന്.  ഊണിനു  രണ്ടു  മൂന്നു  തരം  പായസവും കറികളും  കൂട്ടുകറികളും  ഇങ്ങനെ  എത്ര  വിഭവങ്ങൾ  അതൊക്കെ  ഒരു കാലാർന്നു”  ഓണത്തെ  കുറിച്ചു  മുത്തശ്ശീ  വർത്തമാനം  ഉണ്ണി ആശ്ചര്യത്തോടെ  കേട്ടുനിന്നു.  അവന്  ഓണം  എന്നതിനെ  കുറിച്ചു ആകെ  അറിയുന്നത്  അതിനടുത്തുളള  ദിവസങ്ങളിൽ  സ്കൂൾ  ഉണ്ടാവില്ല  എന്നതാണ് . വളരെ  ഗൌരവത്തിൽ  ചോദിച്ചു “മുത്തശ്ശി WHO IS ONAPPATTAN ?  മുത്തശ്ശീടേ ഫ്രണ്ടായിരുന്നോ?” പൊട്ടിച്ചിരിച്ചു കൊണ്ട്  മുത്തശ്ശി  പറഞ്ഞു“ എന്റെ  മാത്രല്ല   അന്നത്തെ  എല്ലാരേം   ഫ്രണ്ടായിരുന്നു  ഓണപ്പൊട്ടൻ.

Sunday, August 28, 2011

…ന: സ്ത്രീ സ്വാതന്ത്ര്യമർഹതി


ന: സ്ത്രീ സ്വാതന്ത്ര്യമർഹതി……………………………
“പിതോക്ഷതി കൌമാരെ ഭർത്തൊ രക്ഷതി യൌവനെ പുത്രൊ രക്ഷതി വാർധക്യം ന സ്ത്രീ സ്വാതന്ത്രമർഹതി”മനു സ്മൃതിയിൽ ഇങ്ങനെ പറയുന്നു.നാം നമിക്കേണ്ടിയിരിക്കുന്നു അവളെ എന്നാൽ നാം നമിക്കുന്നതു പോയി തിരിഞ്ഞു നോക്കുന്നു പോലുമില്ലല്ലൊ?ഒരു സ്ത്രീയുടേ കഷ്ടപ്പാടുകൾ എന്നും അവളുടേതു മാത്രമാണ് .നാലു ചുവരുകൾക്കറിയാം
അവൾ അനുഭവിക്കുന്ന യാദനകൾ .ഇന്ത്യ 65 സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ ഇന്നും സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെട്ട അമ്മമാർ കരിക്കും പുകയ്ക്കും പുറമെ വിണ്ടുകീറിയ മനസുമായ് അടിമയെ പോലെ പണി ചെയ്യുന്നു.സ്ത്രീയുടെ വേദനയെകുറിച്ച് കവികൾ മനസിലാക്കാൻ കഴിയാത്ത വാക്കുകൾ കൂട്ടിചെർത്ത് കവിതയെഴുതി.സ്ത്രീ ദുരിതത്തെകുറിച്ച് സിനിമപിടിച്ച് സിനിമക്കാർ കോടികൾ വാരി എന്നിട്ടും അവളുടെ യാദനയ്ക്കൊരു കുറവുമില്ല .ജോലിയില്ലാത്ത ഭാര്യമാരുള്ള ഭർത്താക്കൻമാരോട് “ഭാര്യക്കെന്താജോലി” എന്നു ചോദിച്ചാൽ മാന്യതയോടേ പറയും “അവൾക്കെന്തു ജോലി” എന്നു. എന്നാൽ ഭർത്താവുചെയ്യുന്നതിന്റെ ഇരട്ടി പണി അവൾ അവിടേ ചെയ്യുന്നു എന്നതാണു സത്യം.ജോലിയുള്ളവളാണെങ്കിലും വീട്ടിലെ പണി മൊത്തം കഴിഞ്ഞു വേണം ജോലിക്കുപോവാൻ ഒരാളും അവളെ സഹായിക്കില്ല .മറ്റേതു സംസ്കാരത്തെക്കാളും മാന്യതയാർന്നയാർന്നതാണ് ഇന്ത്യൻസംസ്കാരം എന്നാൽ നിലനിൽക്കുന്ന് ഈ നയം തുടച്ചുമറ്റാതെ ഇന്ത്യാരാജ്യം എത്ര ഉയർന്നിട്ടും കാര്യമില്ല.സ്ത്രീ മനസറിഞ്ഞു ശപിച്ചാൽ ഇതൊക്കെ വെന്തു നശിക്കും.